Showing posts with label ഒഴുക്ക്. Show all posts
Showing posts with label ഒഴുക്ക്. Show all posts

Tuesday, June 26, 2012

ആദര്‍ശം

കേട്ട് കൌതുകം തോന്നി ശരിയോ തെറ്റോ എന്ന് ആശയക്കുഴപ്പത്തി ലായ വരികളില്‍ ചിലത് 
1. അവസരത്തിന്‍റെ അഭാവമാണ് ആദര്‍ശം 
2. അപകര്‍ഷതാ ബോധത്തിന്റെ ഉല്‍പ്പന്നമാണ്‌ കമ്യൂണിസവും സോഷ്യലിസവും ...

ശരിയല്ലേ.. തെറ്റല്ലേ... 
ശാശ്വതമായ ശരിതെറ്റുകള്‍ ഇതിലൊക്കെയുണ്ടോ .?


Tuesday, June 12, 2012

അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍

അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ??


അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നുമാകുമായിരുന്നില്ല
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ വേറെന്തെങ്കിലുമാകുമായിരുന്നു
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ .........


(പക്ഷെ ) (എന്നാല്‍ ) (എന്നാലും)


അവര്‍ അങ്ങനെ ചെയ്തിരുന്നുവെങ്കിലും , ചെയ്യാതിരുന്നുവെങ്കിലും
ഈ ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ....അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ...?...?....

Tuesday, June 5, 2012

മറക്കാതിരിക്കനോരായിരമാവര്‍ത്തി
ഓര്‍ത്തുരസിച്ചോരെന്‍ ഓര്‍മകളെ
നിങ്ങളിന്നെന്നെ വേട്ടയാടുന്നു-
വെന്നെങ്ങനെയലറിവിളിച്ചിടും ഞാന്‍

Saturday, March 6, 2010

27 ന്റെ ഉന്മാദം


സ്മരണകളിരമ്പുന്നുവെന്നു  പാടി 
പരിഹാസ്യമായൊരു  സമൂഹതൊടു
നെടുവീര്‍പ്പിടും പോലൊരു  ഭാവമാ-
യുടല്‍  ചേര്‍ത്തുവെക്കാനൊരു  കുഞ്ഞുമോഹം


പെറ്റു  വീണതൊരു  വേനല്‍ ദിനങ്ങള്‍ക്കു -
മറ്റത്തു  നിന്നുമിതുപോലൊരു  ദിനം 
ഒറ്റയായി  പിറന്നുവെന്നും  കഥയെന്നു -
മൊറ്റക്കു തന്നെയെന്നുമറിയുന്നു  


വര്‍ഷമിരുപത്തിയേഴിലെത്തുമ്പോഴു    മാത്മ-
ഹര്‍ഷം  വിളമ്പുവാനോര്‍മകളെപ്പോഴും 
നേരിടുമ്പോഴറിയില്ലയെങ്കിലും 
ദൂരെമാറിയൊളി കണ്ണോടു  ചിരിപ്പവര്‍ 
 
വര്‍ത്തമാനത്തിലൂടെ   ചലിക്കുവാന്‍  ഞാനു -
മൊത്തു പോകില്ല  യെന്റെ  വേഗങ്ങളും   
എത്തു  വാനേറെ യുണ്ടെന്നറിയിച്ചു   തന്‍
കര്‍ത്തവ്യബോധം  ഹൃത്തില്‍  നിറച്ചവര്‍


കാത്തു നില്‍പ്പവരെന്‍   കരം  ഗ്രഹിക്കുവാന്‍
ചേര്‍ത്തു  വെച്ചൊരു  തണലും  തടങ്കലും 
നെഞ്ചിലേറ്റി   ഞാനൊരു പോലെയാര്‍ദ്രമായ്   
പുഞ്ചിരികൊണ്ടു  ഘാതമളക്കുന്നു


വേര്‍പെടുത്തലിന്‍  പാപം  ചുമക്കുമീ
മാര്‍ച്ചു  ദിനങ്ങളില്‍  വേര്‍പെട്ടോരീയുടല്‍ 
ചേര്‍ത്തു വെച്ചു  ഞാന്‍   വര്‍ണം  വിതറിയ 
കൂര്‍ത്ത  സ്വപ്നങ്ങളില്‍  ഉന്മാദിയാകുന്നു  ..

Wednesday, March 3, 2010

ജനപ്രിയമാകാന്‍ വിസമ്മതിക്കുന്ന എന്റെ പ്രധാനമന്ത്രിക്ക്

കേവല മര്‍ത്യഭാഷയെ കേള്‍ക്കുവാന്‍ 
നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ 
എങ്കിലെന്നും വിധേയരായ് തീരുവാന്‍ 
ശങ്കയേറെയാണീ ദിനങ്ങളില്‍ 

നിങ്ങള്‍ പേറുമീ നോവിന്‍ വികൃതിയില്‍ 
മങ്ങി ജീവിതചിത്രം ശതങ്ങളില്‍ 
കൊണ്ടുപോയികളഞ്ഞ ബോധത്തിനെ 
വീണ്ടെടുക്കുവാനാകാതെ കേഴുന്നു 

തെറ്റുചോല്ലിക്കാലം കഴിക്കുവാ- 
നൊറ്റയല്ല ഞാനെന്നതോര്‍ക്കണം 
പറ്റുകില്ലയെന്ന സത്യത്തെയെന്നു - 
മൊറ്റി വീഴ്ത്തുവാനാകില്ലയോര്‍ക്കുക 

തേടി നിങ്ങളെത്തുന്ന സംഖ്യയില്‍ 
പേടി തോന്നുന്ന പാവം ജനങ്ങളെ 
പേടി വേണം മാത്രയോരോന്നിലും 
മാടിവീഴാം മൊരുകൊച്ചുകാറ്റിലും 

കണ്ണുകെട്ടി കാലം കഴിച്ചിടാന്‍ , 
മണ്ണുകാണില്ല താങ്ങിനിര്‍ത്തുവാന്‍. 
എണ്ണമില്ലാത്ത ദീനരോദനം, 
മണ്ണുമാന്തിയെ പോലെ തകര്‍ത്തിടും. 

കേവല മര്‍ത്യഭാഷയെ കേള്‍ക്കുവാന്‍ , 
നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ . 
എങ്കിലെന്നും വിധേയരായ് തീരുവാന്‍  , 
ശങ്കയേറെയാണീ ദിനങ്ങളില്‍ ...

Monday, March 1, 2010

ചിന്താവിഷയം

അവധി  തേടിയലയുന്ന   യാത്രയിലോട്ടു-   
മവധിയില്ലാതെ  മനപരവശനായ്. 
അവധിയില്ലാതെന്റെ   കനവിലാകവേ , 
കവന  മന്ദിരം  വിളങ്ങി  നിന്നീടുന്നു.
 
എന്നുചെരുമാ  വര്‍ണ ഗേഹമതി -
ലെന്നു  മാത്രമായ്  ചിന്തയൊക്കെയും,  
ചൊന്ന വാക്കുകളൊന്നുമിപ്പൊഴായ് ,
വന്നു  ചേരായ്ക  യെന്നൊരു  ന്യൂനത.
 
നേരെ പാതിയായ് വന്നു  ചേരുവാന്‍ , 
പേരു ചോന്നൊരാ   സുന്ദരാംഗിയെ,   
നേരിലായൊന്നു  ചെന്നു  പാര്‍ക്കുവാന്‍ ‍, 
ദൂരമേറെ പോലീദിനങ്ങളില്‍ .
 
മേലെയായുള്ള  വീര പുരുഷരെ, 
ശല്യമാകാതെ  ചെന്നു  കണ്ടു   ഞാന്‍ ‍. 
അല്ലലാകില്ല എന്റെ  യഭാവമെന്നു.    
ചൊല്ലിയിന്നും  തളര്‍ന്നു  മടുത്തു ഞാന്‍ .
 

കവിതയുടെ ആഖ്യാനം -ചര്‍ച്ച


ആഖ്യാനമെന്നൊരു  വൈശിഷ്ടിയഭാഗത്തെ
വ്യാഖ്യാനിച്ചു തളര്‍ന്നു പോയ്‌ ചിന്തകര്‍ 
മുഖം കുനിച്ചു അടഞ്ഞ കണ്ണുമായ് 
സഖാക്കളെല്ലാം വരവും മറന്നുപോയ്‌.
ചായക്കുവേണ്ടി മനം തുടിക്കവേ 
ആയില്ല കിട്ടിയ കുടിവെള്ളമോന്നിനും
ആയാസമില്ലാതെ വാക്കുകള്‍ കൂട്ടിയ 
നായകന്‍ രഘൂത്തമന്‍ മിന്നി പതിവുപോല്‍ 
നാരികള്‍ ആറുപേര്‍ കൂര്‍പ്പിച്ച  കാതുമായ്  
വരിമുന്നില്‍ കൌതുകം ചേര്‍ത്തു  വിളങ്ങവേ 
നിരപോലെ വാക്കുകള്‍ നിറച്ചൊരു ടീച്ചറും 
ശരിയായോരാനന്ദം  പ്രകടം പദങ്ങളില്‍ 
ആപ്പിള്‍ ആലില മിത്തെന്ന പേരിലു-
മപ്പടി വ്യത്യസ്ത മായൊരു പുസ്തകം
കൈപ്പടം തന്നിലെക്കെത്തിച്ചു പൊട്ടിച്ചു
മെപ്പാടുമെല്ലാര്‍ക്കു മൊന്നിച്ചു ദര്‍ശനം

Wednesday, February 24, 2010

ഒരു പ്രഭാതത്തിന്റെ ശേഷിപ്പ്

തിടമ്പേറ്റും ഗജവീരന്‍  തന്റെ
കാല്‍പാദം വിണ്ടുകീറി
തുടരുന്നു യാത്രയെങ്കിലും
ചോര പോടിഞ്ഞുകൊണ്ടേയിരിക്കുന്നു

കുതുകം മനസ്സിലേറ്റി ഫോട്ടോഗ്രാഫര്‍
ദുഃഖം സമം ചേര്‍ത്തൊരു ചിത്രമാക്കി
അടിക്കുറുപ്പില്‍  മസാല പുരട്ടി
താളുകളൊന്നിന്‍ സ്ഥലം നിറച്ചു  

ഇവര്‍ ദുഃഖം വില്കുന്നവര്‍
ഉപ്പും മുളകും പുരട്ടി
നല്ല പാത്രത്തില്‍ വെച്ചു
കുറഞ്ഞ വിലക്കെന്നു പരസ്യം ചെയ്യുന്നവര്‍

കണ്ണേ മടങ്ങുക എന്ന് ചൊല്ലാന്‍
കാഴ്ചകള്‍ മാലപോള്‍ മുന്പിലെന്നും
പ്രഭാതങ്ങള്‍ വിലകൊടുത്തു
സങ്കടങ്ങള്‍ സംഘടിപ്പിക്കുന്നു ......

Friday, January 22, 2010

മടക്കം ....

വഴിത്താരകള്‍ കരിയിലകളാല്‍
മൂടിയിരുന്നില്ല
വിജനതയും വികാരാധീനതയും
വഴി തടഞ്ഞില്ല
എങ്കിലും എന്നോ നിലനിന്നിരുന്നു-
വന്നു മനസ്സില്‍ പതിഞ്ഞു പോയ
വിശ്വാസങ്ങള്‍
എന്നെ എവിടെയൊക്കെയോ തളച്ചു .

മനസ്സിലെ ഇരുണ്ടടഞ്ഞ വഴികളില്‍
വെളിച്ചം വീണിട്ടും
ഉണരാനുള്ള മണിയൊച്ച ഇനിയും
വന്നിട്ടില്ല എന്നു വിധിവന്നു

എന്നെ പറഞ്ഞു പറ്റിക്കുക യായിരുന്നു
എന്റെ മനസ്സെന്നു പറയാമോ..
എന്റെ തോളോട് ചെര്‍ന്നവരെ  ഞാന്‍
മുന്നിലും പിന്നിലുമാക്കി

എന്നോടുള്ള സ്നേഹത്താല്‍
അവര്‍ എന്റെ വാക്കുകളില്‍ മയങ്ങി
ഒടുവില്‍ ഞാന്‍ തിരുത്താന്‍ തുടങ്ങുമ്പോള്‍
അവര്‍ക്ക് സ്വബോധമുണ്ടായി

ക്ഷമിക്കുക എന്ന പദത്തിന് ചെലവേറുകയും
മൂല്യം കുറയുകയും ചെയ്തു .
അങ്ങനെ എന്റെ ഏകാന്തത
എന്റെ ശരികളേയും തട്ടിയെടുത്തു

അങ്ങനെ പിന്നെയും എന്റെ
വേഷം എനിക്കന്യമായി
ഇന്ന് പരകായങ്ങളില്‍ ശ്വാസം തേടവേ
നഷ്ടപെട്ട ആത്മാവിന്റെ  ശുദ്ധി
എന്നെ തിരിച്ചുവിളിക്കുന്നു

Wednesday, January 20, 2010

അവിരാമം

 ഇന്നും നെഞ്ചിടിപ്പ് കൂടുതലാണ്
മുഖത്തിന്റെ അടയാളങ്ങള്‍ തിരഞ്ഞുപിടിക്കുന്നു
എവിടെയൊക്കെയോ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നില്ല
എന്നിട്ടും ഞാന്‍ സ്വയം സമാധാനിക്കുന്നു .

ഇല്ല ,അങ്ങനെ നടിക്കുകയാണ്
മുന്നിലെ തണുത്തുറഞ്ഞ വെള്ളം കുടിച്ചു,
നെഞ്ചു തണുപ്പിക്കാന്‍ ഒരു വിഫല ശ്രമം
ഒരുപക്ഷെ വെള്ളത്തിനു ചൂടകാനാകും ഇഷ്ടം .

ഉള്ളിലെ കറുപ്പുകള്‍ പുറത്തേക്കു പരക്കുന്നു
ധരിച്ച വെള്ളവസ്ത്രം എന്നെനോക്കി ചിരിക്കുന്നു.
അത്ഭുതങ്ങള്‍ വളരെ സാവകാശം നെഞ്ചിന്‍ മേല്‍
ശരമെയ്യുന്നു ,പിന്നെ ആടിതിമിര്‍ക്കുന്നു.

എന്തത്ഭുതം ,അല്ലെങ്കില്‍ അങ്ങനെ എന്താ ഉള്ളത്
മുന്നില്‍ പതിഞ്ഞ കാല്പടുകളിലെല്ലാം
മുന്നേ പതിഞ്ഞവയുടെ അടയാളങ്ങള്‍
അതെ ഞാന്‍ എന്റെ വിളവെടുക്കുകയാണ്.

എല്ലാം അറിയാമല്ലോ എന്നൊരാള്‍
എന്റെ വര്‍ത്തമാനങ്ങള്‍ ആവാമത്
പക്ഷെ എനിക്കെന്താ അറിയാമായിരുന്നത്
എല്ലാം കണ്ണടച്ച് ഇരുട്ടക്കിയതായിരുന്നു .

കഥകള്‍ കഥപോലെ തോന്നുണ്ടാകും
ഉള്ളില്‍ ലയിച്ചു ചേരാത്ത കഥകള്‍
പറഞ്ഞു കേട്ടതും കണ്ടു നിറഞ്ഞതും കഥകള്‍
പക്ഷെ എന്റെ വിധിക്ക് തൂക്കം കേട്ടതിനായിരുന്നു.

പക്ഷെ കേട്ട വാക്കുകള്‍ക്കായിരുന്നില്ല കാപട്യം
കേട്ട അവസ്ഥക്കായിരുന്നു,പക്ഷെ എന്താവസ്ഥ
അന്ന് പക്ഷെ ഉരുണ്ടു പിരണ്ടിട്ടും ഉറക്കം വന്നില്ല
അതാവാം അവസ്ഥക്ക് മാറ്റമുണ്ടെന്നു  തോന്നിയത് ..

അപ്പോള്‍ ഉറങ്ങിയിരുന്നേല്‍ പ്രശ്നമില്ല
എന്ത് പ്രശ്നം, ഉറക്കമാണല്ലോ ആദ്യ ലക്‌ഷ്യം .
അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എന്ത് ചിന്തിക്കും
അതേ,,ഇതാണ് പ്രശ്നം .കുറെ കേള്‍വിക്കാര്‍

ഇതിപ്പോള്‍ എങ്ങനെ തീര്‍ക്കും ,തുടങ്ങിപോയല്ലോ ,
അപ്പോള്‍ തുടങ്ങണ്ടായിരുന്നു എന്നാവും
അവിടെ നിന്നും മറുപടി, ചരിത്രം ആവര്‍ത്തിക്കരുത് .
എന്തു ചരിത്രം ,ഒരു ചരിത്രവും ആവര്‍ത്തിച്ചിട്ടില്ല.

പക്ഷെ ചരിത്രം പേടിപ്പിച്ചിട്ടുണ്ട് ,കരയിച്ചിട്ടുണ്ട്‌ .
ചരിത്രങ്ങളെ കീറി മുറിക്കുന്നവര്‍
ഉത്തരങ്ങള്‍ തേടി വീണ്ടും ചോദ്യമാവര്‍ത്തിക്കുന്നവര്‍
അവര്‍ അറിയുന്നുണ്ടോ ,അവരും ചരിത്രമാകുന്നുവെന്നു .

ആരാ ഇതൊക്കെ അറിയാന്‍
അല്ലേല്‍ ആര്‍ക്കൊക്കെ ഇതൊന്നും അറിയില്ല .
എഴുതിയാലും പിന്നെയും ബാക്കി ,
അക്ഷരങ്ങളും വരികളും അവസാനിക്കുന്നില്ല,

മഷി നിറച്ച പേനകള്‍ പക്ഷെ തീര്‍ന്നുകൊണ്ടേയിരിക്കും
കോറിവരച്ച പേപ്പറുകളും .
ഈ ലോകത്തില്‍ അവകാശികള്‍ നമ്മള്‍ മാത്രമല്ല
അല്ലേല്‍ നമുക്ക് ഒരവകാശവുമില്ല .

ഇപ്പോഴും നെഞ്ചിടിപ്പിന്‌ വേഗം കൂടുന്നു .
ഇതാണ് കേട്ട കഥ ,
ഓരോ നെഞ്ചിടിപ്പും വിലാപങ്ങള്‍ ഉണ്ടാക്കുന്നു
വിലാപങ്ങള്‍ തത്വശാസ്ത്രമെന്നു വീമ്പുകൊള്ളും.

ഒടുവില്‍ അതിന്റെ ഗന്ധം ചുറ്റുപാടിന്റെ മൂക്കുപോത്തിക്കും
അപ്പോഴേക്കും എവിടെയൊക്കെയോ പുതിയ
നെഞ്ചിടിപ്പുകള്‍ രൂപം കൊള്ളും
അങ്ങനെ ചങ്ങലയില്‍ കണ്ണികള്‍ നീണ്ടുപോകും ..

Monday, December 28, 2009

എന്റെ ക്രിസ്തുമസ് ..അതു മാത്രമോ ..

വര്‍ത്തമാനപത്രം വഴിപറഞ്ഞു,
അമ്മ ചൊല്ലി, മൊബൈല്‍ എത്തിച്ചു.
ഇടനിലക്കാര്‍ ഇടപെട്ടു പൊടുന്നനെ,
കച്ചവടബുദ്ധി വിലപേശി ചിന്തയെ.

നക്ഷത്രങ്ങള്‍ പരിചയക്കാരെന്നും,
ചേര്‍ന്നാല്‍ മംഗളം സര്‍വ്വൈശ്വര്യമെന്നും,
പ്രതിഫലം  പതിനായിരത്തിനുമപ്പുറമെന്നും,
വിശ്വസനീയമായ് വിളമ്പീ സ്വയംവരം.

മരുഭൂവില്‍ മഴകള്‍ക്ക്‌ ശക്തിയേറി,
നനഞ്ഞു കുതിര്‍ന്നു ചൂടുപിടിച്ചു.
താല്‍പര്യങ്ങള്‍ തല്പരതക്കു വളമേകി,
മനം  പാകം പുതിയ വേഷം ധരിക്കുവാന്‍ .

ഉണ്ണിയേശു തന്‍ ആദ്യ പ്രഭാതത്തില്‍ ,
എത്തി മെയില്‍ബോക്സില്‍ സുന്ദരമൊരു ചിത്രം .
ചിന്തകള്‍ക്ക് സാവകാശമെന്നു വിധി
ഒടുവില്‍ വേണാട്ടിലെക്കൊരു ദൂതു പോയി.

പിന്നെ ഉണരാന്‍ നാഴിക ഏറെ പോല്‍ ,
ഒടുവില്‍ ഉണര്‍ന്നു കുളിച്ചു കുറിയിട്ടു .
എത്തിയ മറുപടി ഡിസംബറിന്‍ തണുപ്പുപോല്‍ .
ആവശ്യം സാവകാശം കുട്ടിക്കും മാതാവിനും.

പൊങ്ങിയുയര്‍ന്ന പട്ടം പറന്നു പോയ്‌ .
എത്തിയൊരു പുഞ്ചിരി ഏറെകഴിയവേ
സര്‍വ്വസാധാരണ മെന്നൊരു  പ്രസ്താവം.
 ഇത്ഥം സംഭവബഹുലം സുന്ദരം ക്രിസ്തുമസ്