Wednesday, November 25, 2009

കഥയമമ കഥയമമ കഥകളതിസാഗരം

കഥയമമ  കഥയമമ കഥകളതിസാഗരം
കാകല്സ്ഥ ലീലകള്‍ കേട്ടാല്‍ മതി വരാ......

കഥകളാണ് മനസ്സ് നിറയെ...പത്തു കഥകള്‍ ചേര്‍ന്ന് മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നു.എന്റെ അനിയന്‍ പറയുന്നു "നീ കുറെ നല്ലതു മിസ് ചെയ്യുന്നു എന്ന് " അതെ എന്ന് ഞാനും .ഇപ്പോള്‍ കഥകള്‍ എന്റയും മനസ്സ് നിറയ്ക്കുന്നു..ജീവിച്ചു തീര്‍ത്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോള്‍ എല്ലാവരും ഓരോ കഥകളില്‍ നായകപട്ടം കെട്ടുന്നു..ഇവിടെ നവോദയയുടെ ലൈബ്രറി യില്‍ നിന്നുമെടുത്ത നീര്‍മാതളം പൂത്ത കാലം എന്ന പുസ്തകം എന്റെ മുന്‍പിലുണ്ട്...അതിലെ കഥാപത്രങ്ങള്‍ക്കു ലഭിച്ച വശ്യതയാര്‍ന്ന അംഗീകാരമാണ് എന്നെ കൊതിപ്പിക്കുന്നത്..അങ്ങനെയാണ് ഇപ്പോള്‍ എന്റെ മനസ്സിലെ ചിന്തകളിലേക്ക് ഞാന്‍ എത്തിയത്..അച്ഛനെയും അമ്മയേയും ചേട്ടനെയും ഒക്കെ മാധവിക്കുട്ടി വരച്ചു വെക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓര്‍മവന്നത് അച്ഛനെയും ചേട്ടനെയും അമ്മയേയും ഒക്കെ കുറിച്ചു  ആവേശത്തോടെ  സംസാരിക്കുന്ന  അമ്മുവിനെയാണ്...മാധവിക്കുട്ടിയുടെ മനസ്സില്‍ നിറഞ്ഞ അസംതൃപ്തികള്‍ ആവാം അവരില്‍ കഥാകാരിയെ നിര്‍മ്മിച്ചത്‌  എന്ന് തോന്നുന്നു .ആകെ കുറച്ചു പുസ്തകങ്ങള്‍ മാത്രം വായിച്ച അറിവില്‍ മഹത്തുക്കളെ കുറിച്ച് പറയുമ്പോള്‍ ലജ്ജ തോന്നേണ്ടതാണ്. എങ്കിലും എന്നിലും നിറയുന്ന അസംതൃപ്തി എന്നെ കൊണ്ടും ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നു ..
            ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ഇവിടെ ബക്രീദിന്റെ ആഘോഷമാണ് ..എനിക്ക് അവധിയും ..നാട്ടിലേക്ക് പൊകാമായിരുന്ന ഒരു അവസരം , ഇപ്പോള്‍ ഓര്‍ത്തെടുത്തപ്പോള്‍ ചെറിയൊരു നിരാശ ഇല്ലാതില്ല എങ്കിലും ഈ അവധിയില്‍ എന്തെങ്കിലും ഒക്കെ നിറയെ വായിക്കണമെന്ന് എല്ലാതവണയും പോലെ ആഗ്രഹിക്കുന്നു .ഇവിടെ ഇപ്പോള്‍ ഹജ്ജ്ന്റെ നിറവിലാണ്.ഇന്നലെ ഇവിടെ അടുത്തു നിന്നും ചെറു സംഘങ്ങള്‍ പോകുന്നുണ്ടായിരുന്നു..ഒരു സുഖമുള്ള തണുപ്പ് ഇവിടെ നിറഞ്ഞു..ഇനി അതിലെ സുഖം മാഞ്ഞു മാഞ്ഞു അസഹ്യമായി മാറുന്ന ദിവസത്തിലേക്ക് കാത്തിരിക്കുന്നു.ഇനി ഓവര്‍കോട്ടും തൊപ്പിയുമില്ലാതെ  പുറത്തിറങ്ങുക അസാധ്യം .മരുഭൂമിയുടെ മറ്റൊരു മുഖം.
    കഴിഞ്ഞ ശനിയാഴ്ച യാണ് ഇവിടെ അപ്സര ഹോട്ടലില്‍ ശ്രീ ദക്ഷിണാ മൂര്‍ത്തി വരുന്നു എന്ന് നവോദയയുടെ സെക്രട്ടറി സന്തോഷ്‌ ചേട്ടന്‍ വിളിച്ചു പറഞ്ഞതു. അപ്പോള്‍ ഞാന്‍ കരുതി ദക്ഷിണാമൂര്‍ത്തി സ്വമിയാണെന്നു..അവിടെ ചെന്നപ്പോള്‍ കണ്ട ബാനറില്‍ സ.ദക്ഷിണാമൂര്‍ത്തി എന്ന് കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് എന്റെ നവോദയ സഹയാത്രികന്‍ പിണറായി ക്കാരന്‍ സഖാവ് സുഗീത്-അവനോടു ഞാന്‍ പറയുകയുണ്ടായി.അപ്പോഴാണ് അത് ദേശാഭിമാനി ചീഫ് എഡിറ്ററും സി പി എം  നേതാവും ആയ സ.ദക്ഷിണാമൂര്‍ത്തി എന്നറിഞ്ഞത് .അദ്ദേഹവും നിരാശപെടുത്തിയില്ല.നാട്ടില്‍ വെച്ച് പോലും ചെവി കൊടുക്കാത്ത രാഷ്ട്രിയവിശദീകരണ യോഗം .അതിനുമുണ്ടായിരുന്നു ഒരു സുഖം .അതില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ മുന്‍പ് ഞാന്‍ എഴുതിവെച്ചവയെ കൂടുതല്‍ ദൃഡമാക്കുന്നത് പോലെ തോന്നി,ഉദാഹരണങ്ങള്‍ വേറെയാണെങ്കിലും.
     കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി നവോദയയിലെ പരിപാടികളില്‍ സജീവമായി പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് .ഇപ്പോള്‍ എനിക്ക് കൂട്ടായുള്ള ഏകാന്തതയെ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശം .പക്ഷെ ഇന്ന് ഈ രീതിയിലെങ്കിലും എഴുതാനുള്ള പ്രേരണ നവോദയയാണ്  എന്നില്‍ ഉണ്ടാക്കിയത് .നവോദയ സൗദി അറേബ്യയിലെ ഇടതുപക്ഷ കൂട്ടായ്മയാണ് .ഇവിടെ ഞങ്ങള്‍ രാഷ്ട്രീയം പങ്കുവെക്കാറുണ്ട്..നാട്ടില്‍ നടക്കുന്നവയെ കുറിച്ച് ആകുലപെടാറുണ്ട് ആശ്വാസം കൊള്ളാറുണ്ട്‌..സാഹിത്യം പറയുന്നു.വായന മരിക്കുന്നതിനെ പറ്റി,അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നു .മാത്രമല്ല അതിനെ അതി ജീവിക്കാന്‍ ഞങ്ങള്‍ സ്വയം പുസ്തകങ്ങളെ തേടിയിറങ്ങുന്നു പുസ്തകങ്ങളിലേക്ക് ചെല്ല്ലുന്നു.സ.ഇ എം.എസിന്റെ ജന്മശതാബ്ദി ആഘോഷമായി ഇവിടെ നൂറു ദിവസത്തെ പരിപാടികള്‍ ആണ് നടന്നത് .അതിന്റെ സമാപനത്തിന് എത്തിയത് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ സാരഥിയും ഇടതു പക്ഷ വക്താവുമായ സ.പി കെ പോക്കര്‍ ആണ്.അന്ന് അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങള്‍ അധിനിവേശത്തെ കുറിച്ചും സംസ്കാരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ആയിരുന്നു.എന്നിലെ പൗരബോധത്തിന്റെ ദിശയില്‍ ഉണ്ടാകേണ്ട തിരുത്തലുകള്‍ അതിലൂടെ ഞാന്‍ നേടിയെടുത്തു എന്ന് തോന്നുന്നു.
                                   നവോദയ ഒരുവശത്ത് നിറയുമ്പോള്‍ കഴിഞ്ഞ ആഴ്ച ഇവിടം ചലിപ്പിച്ച മറ്റൊരു പരിപാടിയായിരുന്നു  SURYAINDIA FESTIVAL  09 .സാംസകാരിക രംഗത്തെ അതികായന്‍ ശ്രീ കൃഷ്ണമൂര്‍ത്തി ഇത്തവണ സൗദിക്ക് സമ്മാനിച്ചത്‌ മൂന്നു രൂപങ്ങളായിരുന്നു.SURYA യുടെ  സൗദിയിലെ സാന്നിധ്യം ഞങ്ങളുടെ കമ്പനി ആയ സൈഹാത്തി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ നേതൃത്വത്തില്‍ ഉള്ള orion sargam ആണ് .ഇത്തവണ ഹരിയും ചേതനയും മനോഹരമായ കഥകും തുടര്‍ന്ന് ഉസ്താദ്‌ റഷീദ് മുസ്ടും സംഘവും ചേര്‍ത്ത ഫ്യുഷന്‍ സംഗീതവും ഒക്കെയായി ഇവിടെ പുതിയ അനുഭവങ്ങള്‍ സൃഷ്ടിച്ചു.ഒടുവില്‍ ഷഹബാസ് അമന്‍ ഗസലിലൂടെ എത്തിയപ്പോള്‍ സമയം  കുറച്ചു വൈകിയിരുന്നു.കഴിഞ്ഞ പരിപാടി ഈ വര്‍ഷാദ്യം നടന്നപ്പോള്‍ ശ്രീ ശശി തരൂര്‍ ആയിരുന്നു മുഖ്യാഥിതി..അനുഭവത്തില്‍ ആ പ്രോഗ്രാം മികവില്‍ അല്‍പ്പം മുന്നിട്ടു നിന്നതായി തോന്നി
                                                        മറ്റൊരു  വലിയ വിശേഷം ഇവിടെയും ലുലു വന്നു..ജി സി  സി മലയാളികളില്‍ സൗദിയെ മാറ്റി  നിര്‍ത്തുന്ന ഒരു വലിയ ഘടകം ലുലു ആയിരുന്നു എന്ന് തോന്നുന്നു...എന്തായാലും ശ്രീ യൂസഫലി ഇവിടെയും എത്തി..ആഘോഷം അവസാനിക്കുന്നില്ല..ഇവിടുത്തെ വഴികള്‍ എല്ലാം ഇപ്പോള്‍ ലുലുവിലേക്ക് എന്ന് പറയാം..ബക്രീദിന് കാശു പൊട്ടിക്കാന്‍ ഒരു വഴി കൂടി...അങ്ങനെ ഞങ്ങള്‍ക്കും ലുലു ഉണ്ടെന്നു ഞങ്ങളും പറയുന്നു...ഇതൊക്കെ ഇവിടുത്തെ വലിയ വാര്‍ത്തകള്‍ ....

          അങ്ങനെ ദിവസങ്ങളില്‍ സൗദി അറേബ്യ യില്‍ മലയാളികള്‍ അവരുടെ അടയാളങ്ങള്‍ ചാര്‍ത്തി വെക്കുന്നു..ഈ നാടിന്റെ വളര്‍ച്ച മലയാളികളെയും വളര്‍ത്തി വലുതാക്കി ..തിരിച്ചു മലയാളിയിലൂടെ സൗദിയും വളര്‍ന്നു..അതിനൊപ്പം സാമൂഹ്യവിരുദ്ധരുടെ കൂട്ടത്തിലും ഇന്ത്യന്‍ പേരുകള്‍ കേള്‍ക്കുന്നു..എല്ലാ ഇന്ത്യക്കാരും  ഇവര്‍ക്ക് ബംഗാളി കളാണ്..അങ്ങനെ ജീവിതം പുതിയതും കണ്ടും കേട്ടും അതിന്റെ യാത്ര തുടരുന്നു...പുതിയ കഥകള്‍ പറഞ്ഞു കൊണ്ട്,...
കഥയമമ  കഥയമമ കഥകളതിസാഗരം


  

No comments:

Post a Comment